Thursday, April 18, 2024
Home Blog

ചെന്നൈ പത്മനാഭസ്വാമി വച്ച് ശിവശങ്കർ തന്റെ കഴുത്തിൽ താലി കെട്ടിയിരുന്നു എന്നും വെളിപ്പെടുത്തൽ നടത്തി സ്വപ്ന സുരേഷ്.

0

ചതിയുടെ പത്മവ്യൂഹം എന്ന പേരിൽ തന്റെ ആത്മകഥയുമായി സ്വപ്ന സുരേഷ്. വീണ്ടും പുതിയ തെളിവുകളും വിവാദങ്ങളുമായി സ്വപ്ന രംഗത്ത് വന്നിരിക്കുകയാണ്.


കേരളത്തിലേറെ വിവാദമായി കൊണ്ടിരിക്കുന്ന ഒന്നാണ് സ്വർണകടത്ത് കേസ്. വർഷങ്ങളായി സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കേസുകളും പ്രശ്നങ്ങളും ഉണ്ടാകാറുണ്ടെങ്കിലും ഭരണ രാഷ്ട്രീയ മേഖലകളിൽ ഏറെ കോളിളക്കം സൃഷ്ടിക്കപ്പെട്ട ഒരു കേസായിരുന്നു 2020 ജൂലൈയിൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്. ഇന്ത്യയിലാദ്യമായി ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണം കടത്തി എന്ന് വാർത്ത വന്നിരുന്ന കേസാണിത്. സ്വർണം ഒളിപ്പിച്ച് കടത്തിയത് യുഎഇ കോൺസുലേറ്റിലേക്കുള്ള പാഴ്സലിൽ സ്റ്റീൽ പൈപ്പുകൾക്കുള്ളിലാണ് സ്വർണം ഉണ്ടായിരുന്നത്. പല ബോക്സുകളിലായി സ്വർണം എത്തിയത് ദുബായിൽ നിന്നാണ്. സ്വർണകടത്തു കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയാണ് സ്വപ്ന സുരേഷ്. ഏറെ വിവാദമായ ഒരു കേസായിരുന്നു അത്.

സ്വപ്ന സുരേഷ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത് തന്റെ ആത്മകഥയുമായിട്ടാണ്. “ചതിയുടെ പത്മാവ്യൂഹം” എന്നാണ് സ്വപ്ന സുരേഷ് തന്റെ ആത്മകഥയ്ക്ക് പേരിട്ടിരിക്കുന്നത്. തൃശൂർ കറന്റ്‌ ബുക്ക്‌സാണ് സ്വപ്നയുടെ ആത്മകഥ പുറത്തിറക്കുന്നത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് പിന്നാലെ ആത്മകഥയുമായി എത്തിയിരിക്കുകയാണ് കേരളമാകെ ഞെട്ടിയ സ്വർണകടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. സ്വപ്ന എഴുതിയ ചതിയുടെ പത്മവ്യൂഹം എന്ന് പേര് നൽകിയിരിക്കുന്ന ആത്മകഥയിൽ എം. ശിവശങ്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രിയുടെ മകൾ വീണ, ജയിൽ ഡിജിപി അജയകുമാർ തുടങ്ങിയ മുൻനിരയിലുള്ളവർക്ക് എതിരെയുള്ള ആരോപണങ്ങളാണുള്ളത്. സ്വപ്ന അന്ന് മജിസ്റ്ററേറ്റിനു മുന്നിൽ പറഞ്ഞതും പറയാത്തതുമായ രഹസ്യങ്ങളുമുണ്ട് എന്നാണ് സ്വപ്ന പറയുന്നത്. ഞെട്ടുന്ന ഒരു വെളിപ്പെടുത്തലുമായിട്ടാണ് സ്വപ്ന വന്നിരിക്കുന്നത്. സ്വർണകടത്ത് കേസിൽ സർക്കാരിനോ സർക്കാരിന്റെ പ്രതിനിധികൾക്കോ ഒരു പങ്കും ഇല്ലെന്നുള്ള ഒരു ശബ്ദസന്ദേശം താൻ റെക്കോർഡ് ചെയ്തു നൽകിയിരുന്നു എന്നും അത് എൽഡിഎഫിന് വീണ്ടും തുടർഭരണം ലഭിക്കാൻ വേണ്ടി തന്നെ കൊണ്ട് ചെയ്യിപ്പിച്ചതാണെന്നും സ്വപ്ന തന്റെ ആത്മകഥയിലൂടെ തുറന്നു പറയുന്നു.


കറന്റ്‌ ബുക്സ് പബ്ലിഷ് ചെയ്യുന്ന സ്വപ്നയുടെ ആത്മകഥ ഒക്ടോബർ 12 നാണ് പുറത്തിറങ്ങുന്നത്. തുടർ ഭരണം കിട്ടിയില്ലെങ്കിൽ ഭരണം മാറുമ്പോൾ കേസ് അന്വേഷണം വീണ്ടും തുടങ്ങുമെന്നും താനും പിടിയിലാകും എന്ന് ഭയന്നിട്ടാണ് അന്ന് അങ്ങനെ റെക്കോഡ് ചെയ്ത് നൽകിയതെന്നും സ്വപ്ന തന്റെ ആത്മകഥയിലൂടെ പറയുന്നു. അത് കൂടാതെ ചെന്നൈ പത്മനാഭസ്വാമി വച്ച് ശിവശങ്കർ തന്റെ കഴുത്തിൽ താലി കെട്ടിയിരുന്നു എന്നും വെളിപ്പെടുത്തൽ നടത്തി സ്വപ്ന സുരേഷ്. താലി കെട്ടി തന്റെ നെറുകയിൽ കുങ്കുമം ഇട്ടെന്നും ഒരിക്കലും കൈവിടില്ല എന്ന് പറഞ്ഞെന്നുമാണ് സ്വപ്ന ഇപ്പോൾ പറയുന്നത്. തന്നെ ആദ്യമായി അറസ്റ്റ് ചെയ്തപ്പോഴും തന്റെ കഴുത്തിലാ താലി ഉണ്ടായിരുന്നെന്നും ആണ് സ്വപ്ന പറയുന്നത്. ആർക്കെതിരെയും ലൈഗീകാതിക്രമ പരാതികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും അത് കൊണ്ട് തന്നെ അതിനെ പറ്റിയൊന്നും ആത്മകഥയിലില്ല എന്നുമാണ് സ്വപ്ന പറയുന്നത്.